ഞാൻ ജിഫിൻ ജോർജ് എന്നു പേരായ, 2021 ബി.എഡ് പരീക്ഷക്ക് അപേക്ഷിച്ച വിദ്യാർത്ഥി ആണ്.
എന്റെ അപേക്ഷയിൽ ഡബിൾ എൻട്രി വരികയും 600 രൂപയോളം യൂണിവേഴ്‌സിറ്റിയുടെ സാങ്കേതിക തകരാർ മൂലം നഷ്ടമാവുകയും ചെയ്തു.
അഡ്മിഷൻ ഡയറക്ടർ, തുടങ്ങി കസ്റ്റമർ കേയറിൽ വിളിച്ചിട്ടും ഉത്തരവാദിത്വ മില്ലാത്ത ഉദ്യോഗസ്ഥർ ഫോണ് എടുക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ല.
എന്റെ പോയ തുകയുടെ ഡിജിറ്റൽ രേഖകളും തെറ്റായ രീതിയിൽ ലഭിച്ച മെസേജുകളും കൈവശമുണ്ട്.
കോവിഡ് കാലത്ത് ഫോണ് വിളിക്കുമ്പോൾ എടുക്കാതെ ഇരിക്കുന്ന ഉദ്യോഗസ്ഥർ യൂണിവേഴ്സിറ്റിക്കും വിദ്യാർത്ഥികൾക്കും പൊതു സമൂഹത്തിനും ബാധ്യതയാണ്.
തുക തിരികെ നൽകണമെന്നും ഉദ്യോഗസ്ഥർക്ക് ഫോണ് എടുക്കാൻ ഉള്ള കർമ്മ ബോധം കൊടുക്കാൻ എങ്കിലും ഉതകുന്ന തരത്തിൽ നിർദേശം നൽകണമെന്നും അപേക്ഷിക്കുന്നു.
എന്നു
ജിഫിൻ ജോർജ്
അപേക്ഷാർഥി
കാലിക്കറ്റ് സർവകലാശാല.
[protected] Was this information helpful? |
Post your Comment